Posts

മാപ്പുസാക്ഷി

കേട്ട് തീര്‍ന്നില്ലതിന്‍ മുന്‍പേ തീര്‍ന്നുപോയീ കെട്ടുകഥകളുടെ സംഭരണ കാലം പുണരും മുന്‍പേ പിരിഞ്ഞിതല്ലോ കണ്ണുപൊത്തിയ കുഞ്ഞു കയ്യുകള്‍ ചിത്രത്തിലൊന്നിനുണ്ട് കണ്ണാടിക്കൂടൊന്നതീ- യധ്യനകാലത്തെ ചരിത്രമാകുന്നു ശിക്ഷിക്കില്ലാരുമിവിടുത്തെ ചരിത്രത്തെ മാപ്പുസാക്ഷിയാണത് ഹൃതയാന്തര കലാപങ്ങള്- ‍ക്കിന്നിടമില്ലാത്തിടം   വിദ്വാനെ വേണ്ടാത്ത വിദ്യാര്‍ഥിയെക്കണ്ട കമ്പോളസംസ്കൃതിയുടെ രണ്ടുനീതികള്‍ കൈകൊട്ടിച്ചിരിക്കുന്നു കേള്‍ക്കാനും പറയാനും എല്ലാരുമുണ്ട് കൈവിലങ്ങുകളണിയാന്‍ കൈനീട്ടിക്കൊടുക്കുന്നോര്‍  പൊറുക്കണം  ഞാനുമുണ്ടിവിടെ ...

ബന്ധനങ്ങളാകാത്തിരിക്കട്ടെ ബന്ധങ്ങള്‍

സംഗീതം  എനിക്കിഷ്ടമാണ്.നേര്‍ത്തതും ശക്തവുമായ സ്വരങ്ങള്‍ സൃഷ്ടിക്കുന്ന ഉയര്‍ച്ച-താഴ്ചകള്‍ ഒരു ഇളം കാറ്റുപോലെ, ചാറ്റല്‍ മഴപോലെ   പുഴപോലെ, നദിപോലെ, ചിലപ്പോഴൊരു സാഗരംപോലെ അനിര്‍വചനീയമായ അനുഭൂതിയിലേക്ക് നമ്മുടെ ഹൃതയതാളത്തെ കൊണ്ടുപോകുന്നു...  എന്നാല്‍ സംഗീതത്തെക്കാള്‍ ഞാന്‍ മനുഷ്യബന്ധങ്ങളെ ഇഷ്ടപ്പെടുന്നു... എന്തുകൊണ്ടെന്നാല്‍ മനുഷ്യബന്ധങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഏറ്റവും ഉദാത്തമായ സംഗീതം...

സ്വീറ്റ് റഷ്

Image
മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് ഷേക്സ്പിയര്‍ കഥാപാത്രം പറഞ്ഞത് ഓര്‍മിപിക്കുന്ന സിനിമയാണ് 'Andrzej Wajda' യുടെ 'സ്വീറ്റ് റഷ്'. മാറാരോഗം പിടിപെട്ടു മരണത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ  കഥയാണ്‌ 'സ്വീറ്റ് റഷ്' പറയുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ രണ്ടു മക്കളേയും നഷ്ടപെട്ട ഒരു അമ്മ കൂടിയാണ് അവര്‍. തന്റെ രോഗത്തെക്കുറിച്ച് അവരുടെ ഭര്‍ത്താവ് അവരെ അറിയിക്കുന്നില്ല. എന്നാല്‍ എന്തോ ചില അസ്വസ്ഥതകള്‍ അവര്‍ അനുഭവിക്കുന്നു. മരിച്ചു പോയ തന്റെ മകന്റെ പ്രായമുള്ള ഒരു യുവാവിനെ അവര്‍ ഇഷ്ടപെടുന്നു. അവരൊന്നിച്ച് കൂടുന്ന പുഴക്കരയില്‍ വെച്ച് മരണം കാത്തു ജീവിക്കുന്ന അവരെ വിധി മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകുകയാണ്. അരുതാത്തതെന്തോ അവിടെ സംഭവിക്കുന്നു. അല്ലെങ്കില്‍ അനിവാര്യമായതെന്തോ അത് സംഭവിക്കുന്നു . സിനിമയ്കുള്ളില്‍ തന്നെ മറ്റൊരു സിനിമ കൂടി സംഭവിക്കുന്നുണ്ട് .  ആഖ്യാന തലത്തില്‍ പുതുമ കൊണ്ട് വന്...

വാക്കുകള്‍ക്കിടയില്‍

Image
വാക്കുകള്‍ക്കിടയിലൊരു ക്ഷയിക്കുന്ന വേരുണ്ട് മരണത്തിന്‍റെ മരണം കാത്തുകിടക്കുന്ന പ്രതീക്ഷയുടെ മണ്ണില്‍  വേരുകള്‍  ആഴ്ത്തുവാനാവാതെ വൃക്ഷം  ആകാശത്തെ സ്വപ്നംകാണാന്‍  തുടങ്ങുന്നു  വിത്ത് മുളപൊട്ടിയ  ദ്വാരത്തിലൂടെയാണ്  ആകാശം കണ്ടത്‌ സൂക്ഷിച്ചു നോക്കി  വൃക്ഷത്തിന്‌ കണ്ണുകളുണ്ട്  ഉറക്കത്തിലല്ല സ്വപ്നം  കാണുന്നത്  ......    ......     ...... സൂക്ഷിക്കുക  വാക്കുകള്‍ക്കിടയിലൊരു  യക്ഷനുണ്ട് ; നാവിന്‍ തുമ്പില്‍  ദംഷ്ട്ര  (അ)സാധ്യമാവുന്ന  വെളിച്ചം കാത്താണ്  ഉണരുന്നത്  നീ എന്‍റെ രാത്രികളിലെ  പാടിത്തീരാത്ത ഗാനം  നീയാകുന്നു  നിലാവും കണ്ണീരും തമ്മില്‍  ചില ഓര്‍ഗാസ്മിക് ബന്ധങ്ങളുണ്ടെന്ന്  മിന്നാമിന്നി  ഇരുളിന് ഒറ്റുകൊടുത്തു  ......      ......     ......     ........ കേട്ടുകൊള്‍ക !...

സക്കറിയ ഒരു പ്രതീകം മാത്രമാണ്

Image
................................................................................................................................................ അസഹിഷ്ണുത ആശയമാവുകയും ആശയം ജീര്‍ണിക്കുകയും അച്ചടക്കം ചവിട്ടുപടിയാവുകയും ചെയ്തപ്പോഴാണ് ചരിത്രത്തില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടായത്. കമമ്യൂനിസ്റ്റ്കാര്‍ മാര്‍ക്സ്നെ ഉപേക്ഷിക്കുകയും ലെനിനിസ്റ്റ് സംഘടനാ തത്വം മാത്രം നടപ്പിലാക്കുകയും ചെയ്തപ്പോഴാണ് ഒരുസ്റ്റാലിനുണ്ടായത്. അസഹിഷ്ണുതയുടെ അനന്തരഫലങ്ങളെ കുറിച്ച് ബോധ്യമുണ്ടാവേണ്ട മാര്‍ക്സിസ്റ്റ്കാരന് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ബോധം നഷ്ടമാകുമ്പോഴാണ് പയ്യന്നൂര്‍ പോലോത്ത പ്രശ്നങ്ങളുണ്ടാവുന്നത്. ഒരു സാഹിത്യകാരനെ മാത്രം ബാദിക്കുന്ന ഒരു പ്രശ്നമാണ് പയ്യന്നൂരില്‍ നടന്നതെന്ന് പറയാനാവില്ല. ഇതൊരു സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നം കൂടിയാണ്. സക്കറിയ ഒരാളെ വ്യക്തിഹത്യ നടത്തുകയായിരുന്നെങ്കില്‍ അതിന്‍റെ അല്പത്തരം മനസ്സിലാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം ഒരു പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെ കുറിച്ച് വര്‍ത്തമാനകാലത്ത് അതിനുസംഭവിച്ചിട്ടുള്ള രൂപാന്തരത്തെക്കുറിച്ചു, നമ്മെ, അതിനേക്കാള്‍ ആ പ്രസ്ഥാനത്തിന്‍റെ ആളുകളെ ഓര്‍മ്മപ്പ...

ചോരയുടെ നിറമുള്ള വാക്കുകള്‍

ചോരയുടെ നിറമുള്ള പൂവിലും കണ്ടിരുന്നു   ഞാന്‍ നിന്‍ മുഖം പ്രിയേ .. നീയായിരുന്നെന്‍റെ  കുളിരും  ചൂടും മാരുതന്‍റെ  തലോടലും പാലല്ലെങ്കിലും; നിന്‍ നിറം മഞ്ഞെന്നു ധരിക്കും വെണ്ണയായിരുന്നില്ലെങ്കിലും  നീയായിരുന്നു ഞാന്‍  ഞാനായിരുന്നു നീ  അമൃതായിരുന്നെനിക്ക്   നിന്‍ മൊഴികള്‍ അറിഞ്ഞില്ല ഞാന്‍ സഖീ നിത്യാന്ധകാരംനിന്‍ ചുറ്റിനും  പത്മവ്യുഹം ചമച്ചത്  കണ്ടില്ല ഞാന്‍ നിന്‍  നിശ്ചലാധരങ്ങളെ  എന്‍റെ മരണംകാത്ത് കിടക്കുന്ന  ആതുരാലയത്തിന്‍റെ  മുന്നില്‍ നീ വന്നെന്നെ കണ്ടുപോയതും കാണാനാവുമായിരുന്നില്ലെന്‍റെ ബോധാമില്ലാക്കണ്ണിനാല്‍  സഖീ  അന്ധനായിരുന്നു ഞാന്‍ നിത്യാന്ധകാരതിലെക്കുള്ള ഇടവഴിയിലായിര്ന്നു ഞാന്‍ സ്നേഹം മാത്രമാണാത്മാവിനു ബന്ധനമെന്നോതി നീ നീരുവറ്റിയ കന്നില്‍നിന്നിന്നിതാ ചോരയുറ്റുന്നുവെന്‍ പ്രേയസീ  നരകാഗ്നിയുടെ ചൂടതില്‍ മുങ്ങിഞാന്‍ അലിഞ്ഞു തീര്‍ന്നെങ്കില്‍  ആവില്ലെനിക്കെന്‍റെ  ഒരുപിടി   മണ്ണില്‍  ആഴ്ത്ത...

അതിരുകളുടെ അനാവശ്യം/ആവശ്യം

Image
അതിരുകളുടെ ആവശ്യത്തെ/അനാവശ്യത്തെ കുറിച്ച് ചിന്തിപ്പിക്കുന്ന റോബര്‍ട്ട് ഫ്രോസ്റ്റ്ന്‍റെ  'mending wall ' എന്ന കവിതയാണ് 'true  noon ' എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ വന്നത്. നാസിര്‍ സൈധോവിന്‍റെ മനോഹരമെന്നുപറയാവുന്ന ഒരു സിനിമയാന്നത് . പരസ്പരം കണ്ടും  അറിഞ്ഞും ഇടകലര്‍ന്നു  താജിക് , ഉസ്ബെക് രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഉള്ള രണ്ട്‌ ഗ്രാമങ്ങളില്‍ ജീവിക്കുന്ന   മനുഷ്യര്‍ ഒരുസുപ്രഭാതത്തില്‍ രാജ്യങ്ങളുടെ അതിര്‍ വരംപുകലാല്‍ വിഭജിക്കപ്പെടുകയാണ്. നിഷ്കളങ്കരായ ഗ്രാമീണര്‍ക്ക് പക്ഷെ താജിക്കുകളുടെയോ ഉസ്ബെക്കുകളുടെയോ സ്വത്വബോധത്തെക്കുരിച്ചോ സ്വതന്ത്ര രാജ്യങ്ങളെക്കുരിച്ചോ അറിയില്ല.  കിറില്‍ എന്ന വയോധികന്‍ ആ ഗ്രാമത്തില്‍ ഒന്നില്‍ താമസിക്കുന്ന കാലാവസ്ഥാ നിരീക്ഷകനാണ്. അവിടെയുള്ള നുലഫ്ഫിര്‍  എന്ന പെണ്‍കുട്ടിയെ അയാള്‍ അത് പരിശീലിപ്പിക്കുന്നുണ്ട്. നുലഫ്ഫിര്‍ന്‍റെ  വിവാഹം അയല്ഗ്രാമത്തിലെ അസീസുമായി നിശ്ചയിച്ചിരിക്കുകയാണ്...